തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി മുൻകൂർ തുക അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി. മാസാവസാനം മാത്രം തുക നൽകാനാണ് സർക്കാർ തീരുമാനം.
, ഇത് നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് ലഭിച്ചുവരുന്ന നിലവിലെ ഇന്ധന സബ്സിഡിയെ ബാധിക്കുമോ എന്ന ആശങ്ക കോർപറേഷനുണ്ട്. ഇന്ധന കമ്പനികളുമായുള്ള 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയും സബ്സിഡിയും നിലനിർത്താൻ മുൻകൂർ പണമോ ദിവസേനയുള്ള പണമോ അനിവാര്യമാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.
പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 800 കോടിയോളം രൂപയുടെയും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.